Wednesday, January 23, 2013

ഇരുട്ട്



ചെടികൾ
പുടവയഴിച്ച സുഗന്ധം
മെല്ലെ-
പരന്നു തുടങ്ങിയിരിക്കുന്നു.
അനേകം ചുണ്ടുകൾ
ഒരേ സമയം
സ്നേഹിക്കുന്നുണ്ടാവണം

നിധിച്ചെപ്പിൽ-
ആയുധം മുട്ടിയ ശബ്ദം കേട്ട്
ആരോ ഞെട്ടിയുണർന്ന്
തരിച്ചിരിക്കുന്നു.

നിലാവ് കുടിച്ച്
ഇണ ചേർന്ന രണ്ട് കിനാവുകൾ
ഉടുതുണിയില്ലാതെ
ഇഴഞ്ഞുനടക്കുന്നു.

സ്വപ്നത്തിന്റെ
നേരിയ നടവരമ്പിലൂടൊരാൾ
മുത്തും പവിഴവുമായി
ഭ്രാന്ത് പിടിച്ചോടുന്നു.

ആരോ
പതുങ്ങി പതുങ്ങി വന്ന്‍
മനഃസാക്ഷി കുത്തിത്തുറന്ന്‌
എല്ലാം വലിച്ചുവാരിയിട്ട്-
കടന്നുകളയുന്നു.

കാവല്‍ക്കരനറിയാതെ
ഒരു ഹൃദയം-
വീർത്ത് വീർത്ത് 
പൊട്ടുന്നു..

1 comment: